വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Saturday, March 7, 2015

മാമല്ലപുരത്തെ ശിലാകാവ്യങ്ങള്‍



ഒരു പ്രാചീന തുറമുഖ നഗരത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. കടലിരമ്പം... 
ഹേ,കടല്‍ത്തിരകളേ,നിങ്ങള്‍ കവര്‍ന്നെടുത്ത കമനീയ ശിലാക്ഷേത്രങ്ങള്‍ എവിടെ
അനശ്വരരായ അജ്ഞാതശില്പികള്‍ ആത്മസമര്‍പ്പണം നടത്തിസൃഷ്ടിച്ച വിശ്വപ്രസിദ്ധ കലാക്ഷേത്രങ്ങള്‍
ചോദ്യം കേട്ട് കടല്‍ അല്പം ശമിച്ചുവോ


അവശേഷിപ്പുകള്‍ കണ്ടു മടങ്ങാനായി കല്പിച്ച് തിരകള്‍ ഇളകിയോ?
കടല്‍ക്ഷോഭങ്ങളോടു പൊരുതിയവശേഷിച്ചവയുടെ ഗാംഭീര്യം ഇത്രയും ആശ്ചര്യപ്പിക്കുമെങ്കില്‍ ഈ പുരാതനനഗരത്തിന്റെ പ്രതാപകാലത്തെ അവസ്ഥ ആലോചിക്കാവുന്നതേയുളളൂ..ഉദയസൂര്യന്റെ ആദ്യകിരണങ്ങള്‍ വന്ന് സാഷ്ടാംഗം നമിക്കത്തവിധം നടക്കല്ലുകളുളള തീരക്ഷേത്രം തല ഉയര്‍ത്തി നില്‍ക്കുന്നു. ഇവിടെ സൂര്യോദയം കാണണം. പക്ഷേ എത്താന്‍ വൈകപ്പോയി.
ഇതു മാമല്ല പുരം. മഹാമല്ലന്റെ പുരം. ആരാണ് മാമല്ലന്‍? യുനെസ്കൊ-യുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയ മഹാബലിപുരത്തെ സ്വന്തം വിളിപ്പേരിനോടു ചേര്‍ത്ത കലാപ്രോത്സാഹകന്‍?

Monday, February 16, 2015

ചെറുദ്വീപിലെ കടല്‍ത്തീരത്തിരകള്‍ക്ക് അപൂര്‍വ ഭാവങ്ങള്‍


രാവിലെ 6.30 ന് മറ്റൊരു ദ്വീപിലേക്കുള്ള യാത്രക്ക് എല്ലാവരും തയ്യാറായി. ഈ യാത്രാലക്ഷ്യംതലേദിവസത്തെ കാലാപത്തര്‍ യാത്രയുടെ ആലസ്യത്തെ  മായിച്ചുകളഞ്ഞു.  
യാത്ര തുടങ്ങി. ഗസ്റ്റ് ഹൗസില്‍ നിന്നും 1/2 കിലോമീറ്റര്‍ നീങ്ങിയതേയുള്ളൂ. കാര്‍ പഞ്ചറായി. തുടക്കത്തില്‍ തന്നെ കല്ലുകടി. അനിശ്ചിതത്വം. വൈകിയാല്‍ കപ്പല്‍ കിട്ടില്ല. മൊബൈല്‍ഫോണില്‍ വിളിച്ചപ്പോള്‍ രക്ഷകനെത്തി. ശ്രീ.രാജീവിന്റെ കാര്‍. അതിലും അപ്പോള്‍ വന്ന ഒരു ഓട്ടോയിലുമായി ജെട്ടിയിലേക്ക് പാഞ്ഞു.ജെട്ടിയിലേക്ക് കാറിനും ഓട്ടോയ്ക്കും പ്രവേശനമില്ല. മറ്റൊരു വാഹനം വന്നു നിന്നു.അതില്‍ കയറി. കോസ്റ്റല്‍ക്രൂസ് എന്ന കപ്പല്‍  കാത്ത് കിടപ്പുണ്ടായിരുന്നു. ജെട്ടിയിലേക്ക്  കൊണ്ടുപോയ വാഹനത്തില്‍ തിരിച്ചറിയല്‍ പരിശോധനകള്‍ . മനുഷ്യനു മനുഷ്യനെ തിരിച്ചറിയാന്‍ ഇപ്പോള്‍ രേഖകള്‍ വേണം.!
എല്ലാം കഴിഞ്ഞ്  നേരെ കപ്പലിലേക്ക്.