വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Tuesday, August 2, 2011

ഓരോരോ യാത്രകള്‍ -സാരമില്ലാത്ത കാഴ്ചകള്‍



വെറുതെ നോക്കുക ,കണ്ണിമ വെട്ടാതെ കാമുകിയുടെ കണ്ണിലെക്കെന്ന പോലെ  ദൂരപ്പരപ്പില്‍ എഴുതിയ പച്ചപ്പ്‌ കാഴ്ചയില്‍ യാത്രയുടെ അര്‍ഥം പറഞ്ഞു തരും. 
അത് കൊണ്ടാണ് തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ നാം ജനാലയുടെ വശം  ചേര്‍ന്നിരിക്കാന്‍ ആഗ്രഹിക്കുന്നത്.
ഒരു യാത്ര ,അല്ല ഓരോ യാത്രയും അകലങ്ങളിലേക്ക് കണ്ണ് പായിക്കലാണ്. അതിരിന്റെ അതിരുകള്‍ എവിടെ എന്ന് മനസ്സ് ചോദിക്കുന്നു.


കാലിടറി തെന്നി വീഴും പോലെ  പച്ചയില്‍ നിന്നും ഉണക്ക ജീവിതത്തിലേക്ക്കണ്ണിടറി വീഴും.
തീവണ്ടി വലിഞ്ഞു നീങ്ങും.അപ്പോള്‍  തെളിഞ്ഞു വരും
ദീനതയുടെ സമാന്തര രേഖകള്‍ക്കിടയില്‍ വരച്ചു മുട്ടിക്കാനാവത്ത ചെറിയ  ജീവിതങ്ങള്‍ .
മുന്‍പ് കണ്ട പാടത്ത് നിന്നുമാണ് മേല്‍കൂര ആശിര്‍വദിക്കപ്പെട്ടത്.
കുടിലുകളുടെ കൂട്ടങ്ങള്‍
ബി പി എല്‍ -അതാണ്‌ ഇപ്പോഴത്തെ ഓമന വചനം. അതിദരിദ്രര്‍/പരമ ദരിദ്രര്‍  എന്ന് പറഞ്ഞാല്‍ വേഗം മനസ്സിലായാലോ. ഇംഗ്ലീഷ് മീഡിയം തന്നെ ആകട്ടെ ഇതിലും.
 നമ്മെ കുപ്പിച്ചില്ല് കൊണ്ട് കുത്തുന്ന  ചില കാഴ്ചകള്‍ .
മുഖം തിരിചില്ലെങ്കില്‍ അകം മുറിയും.





എതിരെ ഇരിക്കുന്നവര്‍ .
അവരും  മുഖത്തെ പ്രകാശം പിന്‍ വലിച്ചു. 
അഴികളില്‍ വിരലുകള്‍ ചുറ്റിയപ്പോള്‍  അകത്തേക്ക് കയറാന്‍ മടിച്ചു  പ്രകാശം എന്തോ...


പകലുകള്‍ പറഞ്ഞു എല്ലാം അപരിചിതം .
വല്ലാത്ത നരച്ച  നിശബ്ദത .ഓരോരോ യാത്രകള്‍.
കമ്പാര്‍ട്ടുമെന്റില്‍ പ്രസാദം കുറഞ്ഞു വന്നു. 
.കച്ചവടക്കാരും ഇല്ല, കലഹക്കാരും ഇല്ല. തീവണ്ടി പുലമ്പുന്നത് തിരിയുന്നുമില്ല
വിളക്ക് തൂണിനു ചുവട്ടില്‍ പുലരി മഞ്ഞിന് വിലക്ക്.
വെളിച്ചം വിളക്ക് കെടുത്തുന്ന കാഴ്ച .
ആരൊക്കെയോ തണല്‍ തേടി വന്നിട്ടുണ്ടാകും ഈ നിഴല്‍ മരചോട്ടില്‍
ഇതാ ഒരു ബഞ്ച് ..
ആളൊഴിഞ്ഞ ബെഞ്ചുകള്‍ 
പ്രണയികളുടെ ,അനാഥകളുടെ.വൃദ്ധ മാതാക്കളുടെ
നിശ്വാസങ്ങള്‍ അതില്‍ നനവ്‌ പടര്ത്തിയോ 
യാത്രികര്‍ വളരെ കുറവ് മാത്രം ഇറങ്ങാറുള്ള സ്റെഷനുകളില്‍ പടരുന്നത്‌ അവച്യമായ മൌനം തന്നെ.
ഒരു കൊടി വീശലും ഇരമ്പവും കൊണ്ടുനരുകയും അപ്പോള്‍ തന്നെ മരിക്കുകയും ചെയ്യുന്ന നീണ്ട തറ ...
ജരാനരയുടെ മുഖചിത്രം പോലെ.




വീണ്ടും ഒരു പുതിയ അധ്യായം പോലെ പാടം.
വാതിലില്‍ നിന്നാല്‍ മറയില്ലാതെ ..
അടങ്ങിക്കിടപ്പുണ്ടാകും ഞാറ്റു പാട്ടുകള്‍.
ഇനി എന്നാണു കൊയ്ത്തുപാട്ടിലേക്ക് നാമ്പ് നീട്ടുക.
തീവണ്ടിയുടെ ആക്രോശ ഗാനം കേട്ട് അവയുടെ നാവു പിഴച്ചു പോകുമോ.
ദൂരത്തുള്ള തുരുത്തുകള്‍.
അവ ഓര്‍മകളുടെ ദൂരം അളന്നു.
ഇത് പോലെ എവിടെയോ വെച്ച് ഞാന്‍ എന്റെ വരമ്പുകളിലൂടെ നടന്നിട്ടുണ്ട്.
.
മണ്ണിനു ഒരു രാത്രി കൊണ്ട് കിട്ടിയ അതിവിശേഷങ്ങള്‍,
മഴക്കാലനീരുറവയുടെ ഒരു തലോടല്‍ .
.മാനത്തുകണ്ണികളുടെ തുള്ളിനീങ്ങല്‍ ..
കുഞ്ഞു തവളകളുടെ കാവല്‍ കുതിപ്പ്.
കൈക്കുമ്പിളില്‍ നിറഞ്ഞു കവിയുന്ന സ്നേഹം 
അതെ ഓര്‍മകളുടെ യാത്ര .
ഓരോ പുതിയ യാത്രയും ഇന്നലകളുടെ പാളങ്ങളില്‍ ആണോടുന്നത്
ചില കാഴ്ചകള്‍ ..അത് ആദ്യം നിസ്സാരതയോടെ കണ്ണിലേക്കു ചുവടു വെക്കും
പിന്നെ അത് കൊളുത്തി വലിക്കും
ഏതോ പഴയ ആലയം.
മതില്‍ കെട്ടി തിരിച്ചു ആരൊക്കെയോ പാര്‍ത്തിരുന്നു.
 .
കാലാന്തരത്തില്‍ വന്മരങ്ങള്‍ കടം ചോദിച്ചു ചെന്ന് 
വേര് കൊണ്ട് ദാസ്യം കാട്ടി.
പടുത്തിയര്ത്തിയ കോട്ടകളുടെ ശക്തിയും ദൌര്‍ബല്യവും തേടി
നിര്മിതികളുടെ മേലെ അവയുടെ അഹങ്കാരത്തെ  മൂടി ഇലകളും വള്ളികളും കിളികളെ കൊണ്ട് വന്നു കവിത ചൊല്ലിച്ചിട്ടുണ്ടാകും..
ഞാന്‍ കേട്ടുവോ   കവിതയുടെ സ്പര്‍ശം. 
കാനന ഹൃദയത്തില്‍ നിന്നും കടലിലേക്ക്‌ ഒഴുകുന്ന
കവിതകളുടെ  പച്ചപന്തല്‍ തീരത്ത്
ട്രെയിന്‍ ഇടവേള വിശ്രമം നേര്‍ന്നു.


ഒരു മരം 
അതിന്റെ പുരാലിഖിതങ്ങള്‍
വരണ്ടതോ വിണ്ടു കീറിയതോ ഈ തണല്‍ 
മേല്ക്കാഴ്കാഴ്ചയില്‍ പാര്‍വത നിരകള്‍ പോലെ നീണ്ടു കിടക്കുന്ന പരുക്കന്‍ പ്രതലങ്ങള്‍.
ഉള്ളിലെവിടെയോ മാധുര്യമുള്ള കനികളുടെ ,സുഗന്ധമുള്ള പുഷ്പങ്ങളുടെ
കണികകള്‍ തുടിക്കുന്നുണ്ടാകും.
യാത്രികാ നീ മാത്രമാണല്ലോ എന്നെ കാണാന്‍ വന്നത്
ഏതോ അപൂര്‍വ ബന്ധം വിളിചിട്ടുണ്ടാകും

ട്രെയിന്‍ നീങ്ങി തുടങ്ങി 

   






1 comment:

  1. ചില കാഴ്ചകള്‍ ..അത് ആദ്യം നിസ്സാരതയോടെ കണ്ണിലേക്കു ചുവടു വെക്കും
    പിന്നെ അത് കൊളുത്തി വലിക്കും

    ReplyDelete